പഴഞ്ചൊല്ലുകൾ
"ഇരുന്നുണ്ണുന്ന നായർക്ക് കിടന്നുവിളമ്പുന്ന അച്ചി.""അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല."
"മിടുക്കനും മിടുക്കനും നോക്കുമ്പോൾ മിടുമിടുക്കൻ മോളില്."
"ഏറും മോറുമൊത്തുവന്നു."
"കിഴക്കൻവെള്ളമിളകിവരുമ്പോൾ ചിറകെട്ടാറുണ്ടോ?"
"അന്നബലമില്ലെങ്കിൽ പ്രാണബലമില്ല."
"അടിതുടച്ചുനോക്കുമ്പോളാനത്തലയോളം."
"ഉരുട്ടിയൂണും പുരട്ടിക്കുളിയും."
"ഓടുന്നതിന്റെ പുറത്ത് ചാടിക്കയറരുത്."
"അന്നത്തിന്റെ തുമ്പത്താണ് കാമത്തിന്റെ വിത്ത്."
"കുപ്പയിൽ കിടന്ന് കൂച്ചുമാടം കിനാവുകാണുക."
"അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും."
"നായ അമ്പലത്തിൽ പോകുന്നതെന്തിന്?"
"കോഴിയിൽ കുറഞ്ഞതെങ്ങനെ അറക്കാനാ?"
"കൊടുത്തത് ചോദിച്ചാലടുത്തത് പക."
"ഒലിച്ച എണ്ണ തുടച്ചപ്പോ ഒഴിച്ച എണ്ണ നിലത്തുപോയി."
"ഊരാൾവക ഉമിപോലെ, തന്റേതു തങ്കംപോലെ."
"ആയുസ്സുണ്ടെങ്കിൽ ആശയുണ്ട്."
"ആശപെരുത്താലരിഷ്ടം പെരുക്കും."
"വിത്തിൽ നിന്ന് വേര്."
"ദീനം കാണാൻപോയാൽ പതിനാറുണ്ടേ പോരൂ."
"അഞ്ചും കറുത്തകരീമ്പൻ (കാളയുടെ ലക്ഷണം)."
"പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താൽ മതി."
"അമ്മാത്തുനിന്നു പോരികയും ചെയ്തു, ഇല്ലത്തൊട്ടെത്തിയുമില്ല."
"ഉളികളഞ്ഞ ആശാരിയെപ്പോലെ."
"കമ്മാളൻ കണ്ടത് കണ്ണല്ലെങ്കിൽ ചുമ്മാടുകെട്ടി ചുമക്കും."
"കോടിയുടുത്താൽ ദാഹിക്ക്യോ നാത്തൂനേ."
"ദാനംകിട്ടിയ പശുവിന്റെ പല്ലെണ്ണിനോക്കണോ?"
"ഇരുമ്പിനു തരുമ്പുകേട്."
"കൊച്ചിന്റെ കൈകൊണ്ട് കൊള്ളിയുടെ ചൂടറിയുക."
"മീനിൻകുഞ്ഞിനെ നീന്തംപഠിപ്പിക്കണോ?"
"ഉള്ളുകണ്ടോരാരുമില്ല."
"ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും ശരി."
"മൂക്കിന്മേലിരുന്ന് കാത് തുളയ്ക്കുമോ?"
"കിടന്നുറങ്ങണം കിടന്നുറങ്ങരുത്."
"കണ്ടത് കൈലാസം, കാണാനുള്ളത് കാഞ്ചനശൃംഗം."
"മല എലിയെ പെറ്റു."
"ഇണയില്ലാത്തവന്റെ തുണയരുത്."
"നല്ല തെങ്ങിന് നാല്പത് മടല്."
"മാപ്പിള തൊട്ടുതിന്നും മാക്രി കടിച്ചു ചത്തും കേട്ടിട്ടുണ്ടോ."
"ഉണ്ടിരിക്കാത്തോൻ ചെന്നിരിക്കും."
"ചട്ടുവമറിയുമോ കറിയുടെ രസം."
"എന്റെ ആനക്കാര്യത്തിന്റെ എടേലാ തന്റെ ചേനക്കാര്യം."
"എളിയവന് ഏകാദശിയും നോറ്റുകൂട"
"മെത്തമേൽ കിടന്നാൽ വിദ്യയുണ്ടാവില്ല."
"ഉടഞ്ഞ ശംഖ് ഊതാൻ കൊള്ളില്ല."
"പെണ്ണിന് പെൺ തന്നെ സ്ത്രീധനം."
"ഉരിനെല്ലുള്ളവനും ഒരേറു കന്നുള്ളവനും ഒപ്പം തുള്ളിയാലോ."
"ചിറകൊടിഞ്ഞ പക്ഷിയെ പോലെ."
"കുശവൻ കല്ലുകൊണ്ട് കളിക്കരുത്."
"മൂത്രംമുട്ടിച്ചു കൊല്ലാൻ കൊന്നമുറിച്ചു."
"കുറുമ്പരുടെ മുതൽ ഉറുമ്പുകൊണ്ടുപോകും."
"പിറവിച്ചെകിടന് മിണ്ടാൻ കഴിയുമോ?"
"നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ."
"പ്രേമം വന്നാലും പട വന്നാലും പിന്നൊന്നില്ല."
"മുണ്ടനുലക്കയ്ക്കുണ്ടോ മർമ്മം."
"ബ്രഹ്മഹത്യക്കാരന് ഗോഹത്യക്കാരൻ സാക്ഷി."
"ചോമ്പോത്തിന്റെ കണ്ണുപോലെ."
"കാർത്തിക കഴിഞ്ഞാൽ കുട വേണ്ട."
"തിന്നമദം തൂക്കിയടിക്കും."
"തങ്കം തറയിൽ, തവിടു കലത്തിൽ."
"ഉള്ളതുവിറ്റ് നല്ലത് കൊള്ളുക."
"ആയിരം പഴഞ്ചൊല്ല് ആയുസ്സിനു കേടല്ല."
"ചിരിച്ചാൽ കരയും."
"കഴുതയ്ക്ക് പൊണ്ടാട്ടിയായിട്ട് തൊഴിക്കുന്നെന്ന് പറഞ്ഞാലോ."
"ഉണ്ണാത്തപിള്ളയ്ക്കും ഉരിയരിവേണം."
"തള്ളച്ചൊല്ല് കേൾക്കാ വാവൽ തലകിഴുക്കാംതൂക്ക്."
"നിത്യത്തൊഴിലഭ്യാസം."
"മകത്തിന്റെ മുഖത്തെള്ളെറിഞ്ഞാൽ കുടത്തിന്റെ മുഖത്തെണ്ണ."
"കാണാൻവന്നോൻ കഴുവേറി."
"കന്നില്ലാകൃഷിയുമാകാ കണ്ണില്ലാ പെണ്ണുമാകാ."
"വീട്ടിൽ ചെന്നാൽ മൊർ തരാത്ത ആൾ ആലെക്കൽ നിന്നു പാൽ തരുമൊ"
"നുളയനറിയുമോ രത്നത്തിന്റെ മാഹാത്മ്യം."
"നടയടച്ചു പൂട്ടി താക്കോല് കിണറ്റിലുമെറിഞ്ഞു."
"പശിക്കുന്നവന്റെ അടുക്കളയിൽ പഴഞ്ചോറിരിക്കില്ല."
"ഓടാമ്പലും സാക്ഷയുംകൂടിയെന്തിന്?"
"മുഖം നന്നല്ലാത്തതിന് കണ്ണാടിയുടച്ചിട്ടെന്താ?"
"നല്ല വിശ്വാസമുണ്ട് പണയമിരിക്കട്ടെ."
"അഴകു കുത്തിയാലരിവെളുക്കില്ല."
"പുഞ്ചപ്പാടമെന്ന് പറയുകയും ചെയ്യും, കുന്നിൻപുറമാണുതാനും."
"വന്ദിച്ചില്ലെങ്കിൽ വേണ്ട, നിന്ദിക്കരുത്."
"കൊട്ടിലിൽ കട്ടിലിട്ടാൽ കയ്യനും കേറും."
"ആരായാലും അമ്പട്ടന്റെ മുന്നിൽ തലകുനിക്കണം."
"മുപ്പുലക്കാരനെ കൊണ്ട് ശവം തൊടീക്കരുത്."
"വിഷവൈദ്യം വെറുതെ."
"മോരുകിട്ടാത്തിടത്ത് പാലുകിട്ടുമോ?"
"കുരങ്ങിനെ കോണമുടുപ്പിക്കാൻ ശ്രമിക്കും പോലെ."
"കാഞ്ഞ ഓടെ പൊട്ടുകയുള്ളൂ."
"ചെമ്പരത്തിപ്പൂവിന്റെ ചുവപ്പോ, കാരമുള്ളിന്റെ കൂർപ്പോ?"
"മണലുകൊണ്ടണകെട്ടുക."
"തൊട്ടു കെട്ടു തൊടാതെ കെട്ടു."
"മാനക്കേടിലും നല്ലത് മരണം."
"ക്ഷീണമുള്ളവൻ ചാരും."
"പട്ടുടുത്താലും പത്ത് ദിവസത്തേക്ക്."
"ചിരിക്കുന്നോന്റെ ചോരയ്ക്ക് ചോപ്പേറും."
"പടന്നയിലേക്ക് പൂവിൽക്കാൻ പോവുക."
"കേളിക്ക് പൊന്നോല, കാഴ്ചയ്ക്ക് തെങ്ങോല."
"മരമകളായിട്ടല്ലേ അമ്മായിയമ്മയാകുന്നത്."
"തേച്ചാൽ മൂർച്ച അധികം തേച്ചാലില്ലാതാകും."
"കാക്ക ചേക്കേറിയാൽ മരംകെടുത്തും."
Comments
Post a Comment