Skip to main content

Posts

Showing posts from 2016

വള്ളത്തോള്‍ : എന്റെ ഗുരുനാഥൻ

എന്റെ ഗുരുനാഥൻ ലോകമേ തറവാടു തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍ താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം; ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ- മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍ ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി, പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍ ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍, പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന് ‍ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ- ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍ ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട- യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?' ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ- ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍ മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍, മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍ പ്രണയത്താലേ ലോകം വെല്ലു...

ഉള്ളൂർ : പ്രേമസംഗീതം

പ്രേമസംഗീതം ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം. ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി- ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ് മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ് പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ് ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം? പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ ചൂടാൻ മലരും ഘനമായ്ത്തോന്നിന ...

വൈലോപ്പിള്ളി ശ്രീധരമേനോന്‍ : കാക്ക

കാക്ക കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി, ചീത്തകള്‍ കൊത്തി വലിക്കുകിലു- മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍, കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍. പൊന്നുപുലരിയുണര്‍ന്നെണീറ്റു ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍, കാളുന്ന വാനത്തു നാളികേര- പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍, മുത്തൊക്കുമത്താഴവറ്റു വാനിന്‍ മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍, കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും കാക്ക കരഞ്ഞിടും താരനാദം, "ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ് കാരണവത്തി തന്നുക്തിപോലെ! പാടിക്കളിക്കട്ടെ നാലുകെട്ടില്‍ മാടത്ത,തത്ത,കുയില്‍,പിറാക്കള്‍., ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി- ക്കെപ്പോഴും കാക്കയോടെന്നു ഞായം! ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍ നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍ മേലെ മധുരക്കിഴങ്ങുവള്ളി- പോലേ പുക പടര്‍ന്നേറിടുമ്പോള്‍, അങ്ങാശു കോലായിലമ്മ ചോറിന്‍ ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍, ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍ ഞാഞ്ഞൂലുമായ് പടവെട്ടിടു...

പഴഞ്ചൊല്ല് സെറ്റ് 1

പഴഞ്ചൊല്ലുകൾ  "ഇരുന്നുണ്ണുന്ന നായർക്ക് കിടന്നുവിളമ്പുന്ന അച്ചി." "അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല." "മിടുക്കനും മിടുക്കനും നോക്കുമ്പോൾ മിടുമിടുക്കൻ മോളില്." "ഏറും മോറുമൊത്തുവന്നു." "കിഴക്കൻവെള്ളമിളകിവരുമ്പോൾ ചിറകെട്ടാറുണ്ടോ?" "അന്നബലമില്ലെങ്കിൽ പ്രാണബലമില്ല." "അടിതുടച്ചുനോക്കുമ്പോളാനത്തലയോളം." "ഉരുട്ടിയൂണും പുരട്ടിക്കുളിയും." "ഓടുന്നതിന്റെ പുറത്ത് ചാടിക്കയറരുത്." "അന്നത്തിന്റെ തുമ്പത്താണ് കാമത്തിന്റെ വിത്ത്." "കുപ്പയിൽ കിടന്ന് കൂച്ചുമാടം കിനാവുകാണുക." "അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും." "നായ അമ്പലത്തിൽ പോകുന്നതെന്തിന്?" "കോഴിയിൽ കുറഞ്ഞതെങ്ങനെ അറക്കാനാ?" "കൊടുത്തത് ചോദിച്ചാലടുത്തത് പക." "ഒലിച്ച എണ്ണ തുടച്ചപ്പോ ഒഴിച്ച എണ്ണ നിലത്തുപോയി." "ഊരാൾവക ഉമിപോലെ, തന്റേതു തങ്കംപോലെ." "ആയുസ്സുണ്ടെങ്കിൽ ആശയുണ്ട്." "ആശപെരുത്താലരിഷ്ടം പെരുക്കും." "വിത്തിൽ ...

വൈലോപ്പിള്ളി ശ്രീധരമേനോന്‍ : മാമ്പഴം

മാമ്പഴം അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌- പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ പൈതലിൻ ഭാവം മാറി വദനാംബുജം വാടീ കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ് മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക- ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ് ക്രീഡാരസ ലീലനായവൻ വാഴ്‌കെ അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ- ടവർതൻ മാവിൻ‌...

കുമാരനാശാന്റെ കവിത : ഒരു സിംഹപ്രസവം

ഒരു സിംഹപ്രസവം കരളിൽ കനിവാർന്നിടുന്നിടുന്നുതേ ഖരകണ്ഠീരവിതാനുമീവിധം! ഒരു ജന്തുവിനും സ്വപുത്രരിൽ പരുഷത്വം വിധി നൽകിയില്ലതാൻ. അലിവാർന്നു കിടന്നൊരാടുപോൽ മുല നൽകുന്നിതു കുട്ടികൾക്കിവൾ തലചെന്നു പിടിച്ചിഴയ്ക്കിലും കലരാ ക്രുദ്ധതയെന്നു തോന്നിടും. പരതന്ത്രതയോർത്തു കണ്ണുനീ- രരിയോരുണ്ണികൾ തന്നെ നോക്കി നീ ചൊരിയായ്ക; മൃഗേന്ദ്രവല്ലഭേ! വരുമാപത്തുകളാർക്കുമൂഴിയിൽ. പ്രണയത്തൊടു പാർത്തിവർക്കൊരാൾ തുണതാനെന്നു കുടുംബചിന്തയാൽ ഇണയാം ഹരി മന്ദ‌വേഗനാ- യണയത്താഞ്ഞു നടന്നിടുന്നുതേ. കുതുകത്തോടു, ‘പെറ്റു സിംഹി’യെ- ന്നതു കേട്ടേറെ വരുന്നിതാളുകൾ ഇതുകൊണ്ടൊരിളക്കമില്ലിവ- ന്നഥവാ-സിംഹമറിഞ്ഞിടാ ഭയം. പലതും ബത! ബന്ധനസ്ഥനായ് തലകാഞ്ഞോർത്തു നിരാശനായുടൻ നിലവിട്ടെഴുമൊറ്റമേഘമൊ- ത്തലറുന്നങ്ങനെതന്നെ നിന്നിവൻ സഹസാ, സമയം കുറിക്കുവാ- നിഹ പീരങ്കിയൊഴിച്ചപോൽ ഹരേ, മഹിതം, തുടരായ്ക ഗർജ്ജിതം ഗഹനത്തിൽ ഗജഗർഭഭേദിനി. അഥവാ, നരനാഥനോടിവൻ കഥ കോപോഗ്രരവം കഥിക്കയാം കൃതമാമഹിതം സഹിക്കുമോ ധൃതവീര്യൻ പരതന്ത്രനെങ്കിലും? ഒരു ഹേതുവുമെന്നി, കേവലം...

കുമാരനാശാന്റെ കവിത : നളിനി

നളിനി "-1- നല്ല ഹൈമവതഭൂവില്‍, -ഏറെയായ് കൊല്ലം – അങ്ങൊരു വിഭാതവേളയില്‍, ഉല്ലസിച്ചു യുവയോഗി യേകനുല്‍ ഫുല്ല ബാലരവിപോലെ കാന്തിമാന്‍. -2- ഓതി, നീണ്ട ജടയും നഖങ്ങളും ഭൂതിയും ചിരതപസ്വിയെന്നതും, ദ്യോതമാനമുടല്‍ നഗ്നമൊട്ടു ശീ- താതപാദികളവന്‍ ജയിച്ചതും. -3- പാരിലില്ല ഭയമെന്നു മേറെയു- ണ്ടാരിലും കരുണയെന്നു മേതിനും പോരുമെന്നുമരുളീ പ്രസന്നമായ് ധീരമായ മുഖകാന്തിയാലവന്‍ -4- തല്പരത്വമവനാര്‍ന്നിരുന്നു തെ- ല്ലപ്പോള്‍-വെന്നരീയെയൂഴി കാക്കുവാന്‍, കോപ്പിടും നൃപതിപോലെയും കളി- ക്കോപ്പെടുത്ത ചെറുപൈതല്പോലെയും, -5- ഇത്ര ധന്യത തികഞ്ഞു കാണ്‍‌മതി- ല്ലത്ര നൂനമൊരു സാര്‍വഭൌമനില്‍ ചിത്തമാം വലിയ വൈരി കീഴമര്‍ ന്നത്തല്‍തീര്‍ന്ന യമിതന്നെ ഭാഗ്യവാന്‍ -6- ധ്യാനശീലനവനങ്ങധീത്യകാ- സ്ഥാനമാര്‍ന്നു തടശോഭ നോക്കിനാന്‍ വാനില്‍നിന്നു നിജ നീഡമാര്‍ന്നെഴും കാനനം ഖഗയുവാവുപോലെവേ. -7- ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍, ദൂര്‍ദര്‍ശന കൃശങ്ങള്‍, കണ്ടുതേ ചാരുചിത്രപടഭംഗിപോലവന്‍. -8- പണ്ടു തന്റെ പുരപുഷ്പവാടിയുള്‍- ക്...

കുമാരനാശാന്റെ കവിത : ഗുരു

ഗുരു  ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം; ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ. അമ്പാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുമ്പായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ നിമ്പാവനപാദം ഗുരു നാരായണമൂർത്തേ. അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ; സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോർ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ. വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ‌താൻ ഭേദാരികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ. മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ; ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ. അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ വിനിയോഗം ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.” എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ. തമ്പോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ- ക്കമ്പോടുലകർത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ മുമ്...

കവിത : കുമാരനാശാന്റെ വീണപൂവ്

വീണപൂവ് "ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിൻറെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? ലാളിച്ചു പെറ്റ ലതയമ്പൊടു ശൈശവത്തിൽ പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ; ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും ബാലാതപത്തിൽ വിളയാടിയുമാടലെന്യേ നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി- ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ- ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ ഈവണ്ണമമ്പൊടു വളർന്നഥ നിൻറെയംഗ- മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു, പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ, മാഭ സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം പാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ- താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ. വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ- വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ, നേരേ വിടർന്നു വിലസീടിന നിന്...