Skip to main content

Posts

Showing posts from July, 2017

ചങ്ങമ്പുഴ : എന്റെ കവിത

ഇന്നോളം കാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ- രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ? എന്തിന്‌?-കലാബോധം തീണ്ടാത്ത കാലിപ്രായർ നിൻതാണ്ഡവത്തിൻനേർക്കു നീരസം ഭാവിച്ചിട്ടോ? അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ- സദനത്തിലെ,സ്സുധാസാന്ദ്രമാനസത്തിലെ, ഹേമപങ്കജമാദ്ധ്വീമാധുരി മാനിക്കുമോ ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ? പാടുവാനവയ്ക്കില്ല പാടവം,മതിമറ- ന്നാടുവാ,നാകാശത്തിൽ സ്വച്ഛന്ദം വിഹരിക്കാൻ; വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി- ലുള്ളുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;- ആയത്തമാക്കാനഭിനന്ദനാർദ്രാശംസക- ളായവയ്ക്കഖിലേശനേകിയില്ലനുഗ്രഹം! അതിനാലസൂയതന്നത്യഗാധതയിൽനി- ന്നുയരാം സ്വയം,വ്യക്തിവിദ്വേഷധൂമാംശങ്ങൾ. കപടസ്സന്ന്യാസത്തിൻ വെള്ളയാദർശം ചുറ്റി- ക്കരളിൽക്കറയേന്തി മൗഢ്യമൂർത്തികളായി മനസ്സാൽ,വാക്കാൽ,കർമ്മശതത്താൽ നിർലജ്ജമീ മഹിയിൽ 'മഹാത്മാ'ഖ്യയെബ്ബലാൽസംഗം ചെയ്‌വാൻ, ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക- ച്ചെണ്ടിട്ടൊരിക്കാലത്തും കവിതേ, ക്ഷമിക്കൂ നീ! ഇടയൻ പുല്ലാങ്കുഴൽവിളിക്കെ,ക്കത്തിക്കാളും ചുടുവെയ്‌ലതേറ്റേറ്റു പൂനിലാവായിപ്പോകെ; ആയതിൻ തരംഗങ്ങളുമ്മവെച്ചാനന്ദത്താ- ...

ബാലാമണി അമ്മ : മാതൃഹൃദയം

"ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി- ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം" തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍. സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി- ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ. മന്ദം കുനിഞ്ഞു ഞാന്‍ ചുംബിച്ചു, പൈതലിന്‍ മാറിലിണങ്ങുമാ മല്ലികച്ചെണ്ടിനെ; അസ്വസ്ഥ ഭാവേന ചൂളിസ്സരോമാഞ്ച- മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ തദാ. ചിത്തോന്മിഷല്‍ സ്നേഹസംസ്പൃഷ്ടമല്ലെങ്കി- ലെത്ര രസോജ്ത്ധിതമാകുന്നു ലാളനം! പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍ ദൂരാല്‍ത്തെളിഞ്ഞു കൈനീട്ടും പുലരൊളി, ചോദിച്ചതെങ്കല്‍പ്പതിയും സ്മിതത്തിനാല്‍ "മാതൃഹൃദയവും പ്രേമദരിദ്രമോ?" വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും പെട്ടെന്നു പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍ എന്നന്തരാത്മാവിലൂറുന്ന വാത്സല്യ- വിണ്‍നീരിനാലീയുലകം നനയ്ക്കുവാന്‍ ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ നിര്‍മ്മിച്ച നീര്‍ച്ചാലുപോലെ സംശോഭിച്ചിതോമലാള്‍.

ബാലാമണി അമ്മ : മറക്കൂ മറക്കൂ

മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം നുണയ്ക്കുന്ന ചുണ്ടത്തു മാധുര്യപൂരം മനസ്സിങ്ങു സംതൃപ്ത,മെന്നാലുമാരാല്‍ മനുഷ്യന്‍ ശ്രവിപ്പൂ "മറക്കൂ മറക്കൂ". കളിത്തോപ്പിലെപ്പൂഴി,യോമല്‍സുഹൃത്തിന്‍ കരസ്പര്‍ശസൗഖ്യം, പിതൃപ്രേമവായ്പും വിലപ്പെട്ട നേട്ടങ്ങ,ളെന്നാലുമുച്ചം വിളിക്കുന്നു വിശ്വം "മറക്കൂ മറക്കൂ". മഹാകര്‍മ്മവിജ്ഞാനമൂട്ടി ക്രമത്താല്‍ മനഃപോഷണം ചെയ്ത വിദ്യാലയങ്ങള്‍, അഹോ നിത്യരമ്യങ്ങ,ളെന്നാലെതിര്‍പ്പൂ ഗൃഹാകര്‍ഷണം "നീ മറക്കൂ മറക്കൂ". യുവത്വോദയത്തിന്റെ ദിവ്യപ്രകാശം നവസ്വപ്നസാമ്രാജ്യസര്‍വ്വാധിപത്യം, ഇവയ്ക്കൊത്തതായില്ല മറ്റൊന്നു,മെന്നാല്‍ ഇതേ പ്രജ്ഞ ചൊല്‍വൂ "മറക്കൂ, മറക്കൂ". നടാടെപ്പിറന്നോരു കുഞ്ഞിന്റെ പൂമെയ്‌ തൊടുമ്പോള്‍ പിതാക്കള്‍ക്കുദിയ്ക്കും പ്രഹര്‍ഷം ഒടുങ്ങാവതല്ലെന്നു,മെന്നാലുമോതാന്‍ തുടങ്ങുന്നു കാലം "മറക്കൂ മറക്കൂ". പളുങ്കിന്‍ കുടംപോലതീതാനുഭൂതി- പ്രപഞ്ചം തകര്‍ന്നും മിനുങ്ങുന്നു; പക്ഷേ പ്രലുബ്ധാന്തരംഗത്തെയുന്തുന്നു വീണ്ടും പ്രവൃത്തിപ്രവാഹം "മറക്കൂ മറക്കൂ". അടഞ്ഞൂ കവാടങ്ങള്‍, കാറ്റാകെ നിന്നൂ പിടയ്ക്കുന്നു...